Home LATEST NEWS malyalam പുതിയ വാർത്ത ഫോൺ എപ്പോഴും ബിസി; സംസാരത്തിൽ ചൗധരി കടന്നുവരും; സിയയുടെ അവിഹിത ബന്ധത്തെക്കുറിച്ച് കേതന് സംശയമുണ്ടായിരുന്നുവെന്ന് പോലീസ്

ഫോൺ എപ്പോഴും ബിസി; സംസാരത്തിൽ ചൗധരി കടന്നുവരും; സിയയുടെ അവിഹിത ബന്ധത്തെക്കുറിച്ച് കേതന് സംശയമുണ്ടായിരുന്നുവെന്ന് പോലീസ്

3
0

Source :- SIRAJLIVE NEWS

പൂനെ | മഹാരാഷ്ട്രയിലെ ലൊഹഗഡ് കോട്ടയിൽ കാമുകനൊപ്പം ചേർന്ന് പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ (Ketan Agarwal murder case)  കൊക്കയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. പ്രതിശ്രുത വധുവായ സിയ ഗോയലിന്റെ പശ്ചാത്തലത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും കൊല്ലപ്പെടുന്നതിന് മുൻപ് കേതൻ അഗർവാളിന് സംശയങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വിവാഹം ഉറപ്പിക്കുന്നതിന് മുൻപ് സിയയുടെ പശ്ചാത്തലം കൃത്യമായി പരിശോധിച്ചിരുന്നോ എന്ന് കേതൻ സ്വന്തം കുടുംബത്തോട് ചോദിച്ചിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽറ്റർ (Realtor) ആയിരുന്ന കേതൻ അഗർവാളിനെ കഴിഞ്ഞ ജൂൺ 18-നാണ് ലൊഹഗഡ് കോട്ടയിലെ മലമുകളിൽ നിന്ന് തള്ളി താഴെയിട്ട് കൊലപ്പെടുത്തിയത്. കേതന്റെ പ്രതിശ്രുത വധുവായ ഇരുപതുകാരി സിയ ഗോയൽ, കാമുകനായ ഇരുപത്തിരണ്ടുകാരൻ ചേതൻ ചൗധരി എന്നിവർ ചേർന്നാണ് കൃത്യം നടത്തിയത്. ഈ വർഷം നവംബറിലായിരുന്നു കേതന്റെയും സിയയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. കൊലപാതകത്തെ തുടർന്ന് അറസ്റ്റിലായ രണ്ട് പ്രതികളെയും ജൂലൈ 3 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനായി സിയ ഗോയലിനെ പോലീസ് കഴിഞ്ഞ ദിവസം ലൊഹഗഡ് കോട്ടയിൽ എത്തിച്ചിരുന്നു.

സിയയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കാര്യം കേതൻ കുടുംബത്തോട് സൂചിപ്പിച്ചിരുന്നതായി കേതന്റെ പിതാവ് വിശാൽ അഗർവാൾ നൽകിയ പരാതിയിൽ പറയുന്നു. സിയയ്ക്ക് പ്രതിയായ ചേതൻ ചൗധരിയുമായി അടുത്ത ബന്ധമുണ്ടെന്നും സംസാരിക്കുന്നതിനിടയിൽ സിയ പലപ്പോഴും ചേതന്റെ പേര് പരാമർശിക്കാറുണ്ടെന്നും കേതൻ പിതാവിനോട് പറഞ്ഞിരുന്നു. മുൻപ് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് ഇരുവരും നടത്താനിരുന്ന പ്രീ വെഡ്ഡിങ് (Pre wedding) യാത്ര സിയ ഇടപെട്ട് മനഃപൂർവം മുടക്കിയതായും പോലീസ് പറയുന്നു. ജൂൺ 6-ന് ഈ യാത്ര റദ്ദാക്കിയതിന് ശേഷം സിയ ചെറിയ കാര്യങ്ങൾക്ക് പോലും തന്നോട് വഴക്കിടുന്നതായി കേതൻ പിതാവിനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ സിയ പ്രായം കുറഞ്ഞ പെൺകുട്ടിയായതിനാലാകാം അങ്ങനെ പെരുമാറുന്നതെന്നും അവളോട് സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കാമെന്നും പറഞ്ഞ് പിതാവ് കേതനെ ആശ്വസിപ്പിക്കുകയായിരുന്നു.

കൊലപാതകം നടക്കുന്നതിന് നാല് ദിവസം മുൻപ്, ജൂൺ 14-നും സിയയും കേതനും ഇതേ സ്ഥലത്ത് എത്തിയിരുന്നു. അന്നും കേതനെ മലമുകളിൽ നിന്ന് തള്ളിയിടാൻ സിയ ശ്രമിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. എന്നാൽ ഒരു കാട്ടുചെടിയിൽ പിടിച്ച് കേതൻ രക്ഷപ്പെടുകയായിരുന്നു. തന്നെ എന്തിനാണ് തള്ളിയിട്ടതെന്ന് കേതൻ ചോദിച്ചപ്പോൾ അവിടെ പാമ്പുണ്ടായിരുന്നുവെന്ന് കള്ളം പറഞ്ഞ് കേതനെ രക്ഷിക്കാൻ ശ്രമിച്ചതാണെന്ന് വരുത്തിത്തീർക്കുകയാണ് സിയ ചെയ്തത്. ജൂൺ 14-ന് ലൊഹഗഡ് കോട്ടയിൽ നിന്ന് തിരിച്ചെത്തിയ ശേഷവും കേതൻ പിതാവിനോട് സിയയെക്കുറിച്ച് അന്വേഷിച്ചിരുന്നോ എന്ന് ചോദിച്ചിരുന്നു.

Also Read‘വീട്ടുകാരോട് പറയുന്നതിനേക്കാൾ എളുപ്പം കൊലപ്പെടുത്തുന്നത്’; പ്രതിശ്രുത വരനെ കൊക്കയിൽ തള്ളി കൊന്ന യുവതിയുടെ ഞെട്ടിക്കുന്ന മൊഴി
താൻ വിളിക്കുമ്പോഴൊക്കെ സിയയുടെ ഫോൺ ബിസിയാണെന്നും സംഭാഷണങ്ങളിൽ പലപ്പോഴും ചൗധരിയുടെ പേര് കടന്നുവരുന്നതായും കേതൻ പറഞ്ഞു. സിയയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് കേതൻ സംശയിച്ചിരുന്നു. എന്നാൽ ഇരു കുടുംബങ്ങളും തമ്മിൽ ബന്ധമുള്ളവരായതിനാൽ പേടിക്കേണ്ടതില്ലെന്നാണ് കേതന്റെ കുടുംബം മറുപടി നൽകിയത്. കേതന്റെയും സിയയുടെയും വിവാഹാലോചന ഒരു പൊതു ബന്ധു വഴിയാണ് വന്നത്. തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ പൂനെയിലെ ഒരു ആഡംബര ഹോട്ടലിൽ വെച്ചായിരുന്നു ഇവരുടെ നിശ്ചയം നടന്നത്.

Also Readകാമുകൻ ബ്ലാക്ക്മെയിൽ ചെയ്തതുകൊണ്ടാണ് പ്രതിശ്രുത വരനെ കൊക്കയിൽ തള്ളി കൊന്നതെന്ന് സിയ ഗോയലിന്റെ മൊഴി; കേസിൽ പുതിയ തിരിവ്

Content highlights

Pune realtor Ketan Agarwal, who was allegedly pushed to death from a cliff at Lohagad Fort by his fiancée Siya Goyal and her lover Chetan Chaudhary, had voiced strong suspicions about her background. According to the police, Ketan had repeatedly questioned his family whether they had verified Siya’s background properly before fixing the alliance. He noticed that her phone was frequently busy and she regularly mentioned Chaudhary in their conversations.