Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശിലും ഉത്തരേന്ത്യയിലും ദളിത് വിവേചനം തുടരുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എത്തിയ മൈതാനം ശുദ്ധികലശം ചെയ്തു. രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ക്ഷേത്രത്തില്‍ പോയാല്‍ ശുദ്ധികലശം നടത്തുകയും ചെയ്യുന്നു. ഇതിനു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാലയങ്ങളില്‍, ചായക്കടയില്‍, കല്യാണത്തില്‍, കുടിവെള്ളത്തില്‍ എല്ലായിടത്തും വിവേചനം നിലനില്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
ബിജെപിയും, ആര്‍എസ്എസും ദലിത് നേതാക്കളെ അധിക്ഷേപിക്കുന്നു. ഇത് കുറ്റകരമാണ്. ദലിതര്‍ കയറിയ സ്ഥലങ്ങളില്‍ ശുദ്ധീകരണം നടത്തിയത് ബിജെപി ആര്‍എസ്എസുകാരാണ്. അവര്‍ക്കും ബഹുമാനം വേണമെന്നത് ഇരുവിഭാഗങ്ങളും ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഖര്‍ഗെയ്ക്ക് എതിരെയുണ്ടായ നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ചില്ലെന്ന് ഖര്‍ഗെ പറഞ്ഞിട്ടില്ല. ചില ആളുകള്‍ പിന്തുണച്ചില്ല എന്ന് മാത്രമാണ് പറഞ്ഞത്. താന്‍ ഖര്‍ഗയെ പിന്തുണച്ചിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഖര്‍ഗെയുടെ മാത്രം കാര്യമല്ല ഇത്. മുതിര്‍ന്ന നേതാവിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്താകുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രിയുടെ പ്രത്യശാസ്ത്രത്തിന്റെ പ്രതിഫലനമാണിത്. ഖര്‍ഗെയുടെ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇല്ല. ഇപ്പോള്‍ ഖര്‍ഗെയുടെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, സോണിയ ഗാന്ധിയുടെ പുസ്തക വിവാദത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
Content Highlights: Rahul Gandhi alleged that caste discrimination against Dalits continues to prevail under the BJP-RSS ideology across North India. He condemned the purification rituals performed after Congress President Mallikarjun Kharge’s event, calling it a form of untouchability and a criminal act. Gandhi emphasized that Congress firmly stands with Kharge and will fight to protect constitutional rights.




