Home rss business malayalam നേപ്പാൾ പ്രളയം: കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദുരന്തമെന്ന് ശശി തരൂർ

നേപ്പാൾ പ്രളയം: കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദുരന്തമെന്ന് ശശി തരൂർ

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയമുണ്ടായ സമയത്ത് താൻ കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കാഠ്മണ്ഡുവിൽ എത്തിയ ശേഷമാണ് ദുരന്തത്തിന്റെ യഥാർഥ വ്യാപ്തി മനസ്സിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മരണസംഖ്യ 160 കടന്നതായും രണ്ടായിരത്തിലധികം പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ടെന്ന് ശശി തരൂർ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായത്തെ അദ്ദേഹം പൂർണമായി പിന്തുണച്ചു. പ്രതിസന്ധി ഘട്ടത്തിൽ നേപ്പാളിന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളിലെ ടിബറ്റൻ അതിർത്തിക്ക് സമീപം ബുധനാഴ്ച പുലർച്ചെയുണ്ടായ മിന്നൽ പ്രളയത്തിന് കാരണം മഞ്ഞുമല ഇടിഞ്ഞുവീണതാണെന്നാണ് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തൽ. പ്രളയത്തിൽ നിരവധി ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒഴുകിപ്പോയതായും ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾക്ക് നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഊർജിതമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കാഠ്മണ്ഡുവിലെയും ബെയ്ജിങ്ങിലെയും ഇന്ത്യൻ അംബാസഡർമാരും പങ്കെടുത്തു.

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി സംസ്ഥാന സർക്കാരുകളുമായും ടൂർ ഓപ്പറേറ്റർമാരുമായും വിദേശകാര്യ മന്ത്രാലയം നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ദുരന്തബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനൊപ്പം രക്ഷാപ്രവർത്തനങ്ങളും ഇന്ത്യ ഏകോപിപ്പിച്ചുവരികയാണ്.