Source :- SIRAJLIVE NEWS
കൊല്‍ക്കത്ത| പശ്ചിമ ബംഗാള്‍ നിയമസഭയെ പിടിച്ചുകുലുക്കിയ വ്യാജ ഒപ്പ് കേസില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചുള്ള അടിയന്തിര നടപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി). എംഎല്‍എമാരായ സന്ദീപന്‍ സാഹ, ഋത്പ്രത ബാനര്‍ജി എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭന്‍ദേവ് ചതോപാധ്യായയെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഔദ്യോഗിക കത്തില്‍ സ്വന്തം ജനപ്രതിനിധികളുടെ ഒപ്പുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാജമായി രേഖപ്പെടുത്തിയെന്ന പരാതിയില്‍ ഇപ്പോള്‍ ക്രൈം ബ്രാഞ്ച് മാതൃകയിലുള്ള സിഐഡി അന്വേഷണം നടക്കുകയാണ്.
പാര്‍ട്ടി ഒപ്പുകള്‍ മോഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ടിഎംസി കടുത്ത നടപടിയിലേക്ക് കടന്നത്. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചിട്ടും സന്ദീപന്‍ സാഹ, ഋത്പ്രത ബാനര്‍ജി എന്നിവര്‍ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്തില്ല. ഇരുവരും പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും പാര്‍ട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പുവെച്ച പുറത്താക്കല്‍ ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം, നിയമസഭയില്‍ സമര്‍പ്പിച്ച എംഎല്‍എമാരുടെ പട്ടികയില്‍ വ്യാജ ഒപ്പുകള്‍ ചേര്‍ത്തതിന് പിന്നില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണെന്നും അദ്ദേഹത്തിന്റെ വലിയ വീഴ്ചയാണ് ഇതിന് കാരണമായതെന്നും പുറത്താക്കപ്പെട്ട സന്ദീപന്‍ സാഹ പ്രതികരിച്ചു. കേസിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിഐഡി അഭിഷേക് ബാനര്‍ജിക്ക് സമ്മന്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഇന്ന് ഹാജരായിട്ടില്ല.
Content Highlights:
The Trinamool Congress has expelled MLAs Sandipan Saha and Ritabrata Banerjee over alleged anti party activities linked to the West Bengal assembly fake signature case. The expulsion followed Chief Minister Mamata Banerjee’s disclosure about the theft of party signatures, which is currently being investigated by the CID. The controversy involves the alleged forgery of MLA signatures on an official letter nominating Sovandeb Chattopadhyay as the Leader of the Opposition. While the expelled leaders blamed Abhishek Banerjee for the lapse, the party general secretary skipped the CID summons issued for questioning today.







