Home LATEST NEWS malyalam പുതിയ വാർത്ത 147 പേർ കയറിയ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു; ഒഴിവായത് വൻ അപകടം

147 പേർ കയറിയ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു; ഒഴിവായത് വൻ അപകടം

2
0

Source :- SIRAJLIVE NEWS

കൊൽക്കത്ത | കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കിടെ മിന്നലേറ്റു. അഗർത്തലയിലേക്ക് പോകാനിരുന്ന സിക്സ് ഇ സിക്സ് സീറോ സിക്സ് (വി ടി ഐ പി ഡബ്ല്യു) എന്ന ഇൻഡിഗോ വിമാനത്തിനാണ് മിന്നലേറ്റത്. എയറോബ്രിഡ്ജ് 56 എൽ ൽ വിമാനം കിടക്കുമ്പോൾ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.

മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിന്റെ പവർ സിസ്റ്റത്തിന് തകരാർ സംഭവിക്കുകയും പെട്ടെന്ന് തന്നെ വൈദ്യുതി ബന്ധം പൂർണ്ണമായി നിലയ്ക്കുകയുമാണുണ്ടായത്. അപകടം നടക്കുമ്പോൾ എ ത്രീ ടു സീറോ വിമാനത്തിൽ 141 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. എന്നാൽ അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ യാതൊരുവിധ പരിക്കുകളും സംഭവിച്ചിട്ടില്ലെന്ന് എ എ ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ശക്തമായ ഇടിയും മഴയും നിലനിന്നിരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിലെ എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ (എ ഒ സി സി) നേരത്തെ തന്നെ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. മിന്നലേറ്റതിനെ തുടർന്ന് മുൻകരുതൽ നടപടിയെന്നോണം വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ഇവരെ വി ടി ഐ സി ഡി എന്ന മറ്റൊരു എ ത്രീ ടു വൺ വിമാനത്തിലാണ് ലക്ഷ്യസ്ഥാനത്തേക്ക് അയച്ചത്.

ഫയൽ ചിത്രം

രാവിലെ 9.20 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒടുവിൽ ഉച്ചയ്ക്ക് 12.50 നാണ് യാത്രക്കാരുമായി പുറപ്പെട്ടത്. സംഭവത്തിൽ വിമാനത്താവളത്തിലെ രണ്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് നേരിയ തോതിൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും അവരെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മെഡിക്കൽ പരിശോധനകൾക്ക് ശേഷം ഇവരെ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ മുതൽ കൊൽക്കത്തയിലും സമീപ ജില്ലകളിലും പെയ്ത ശക്തമായ മഴയെയും ഇടിമിന്നലിനെയും തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടിരുന്നു.

Content Highlights

An IndiGo flight bound for Agartala was hit by lightning at Kolkata airport, causing a sudden power outage. All 141 passengers and six crew members onboard were safely deboarded without any injuries. Two ground staff suffered minor impact but were discharged immediately after medical checks.